: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഗാസയിലെ ആശുപത്രികള്‍ വളഞ്ഞ് ഇസ്രയേല്‍; ആക്രമണം കടുപ്പിച്ചു

അധിനവേശം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ നാലോളം ആശുപത്രികള്‍ ഇസ്രയേല്‍ സൈന്യം വളഞ്ഞു. വെടി നിര്‍ത്തല്‍ പ്രഖ്യാപനങ്ങളൊക്കെ പാഴ്‌വാക്കായി. അല്‍ശിഫ ആശുപത്രി പരിസരത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്തോനേഷ്യന്‍ ആശുപത്രി ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഗാസ സിറ്റിയിലുള്ള കുട്ടികള്‍ക്കായുള്ള അല്‍ റന്‍തീസി ആശുപത്രി, അന്നസ്ര്‍ ആശുപത്രി, ഗവ. കണ്ണാശുപത്രി, മാനസികാരോഗ്യ ആശുപത്രി ഉള്‍പ്പെടെയാണ് ഇസ്രയേല്‍ വളഞ്ഞിരിക്കുന്നത്. വെടിയൊച്ചകള്‍ മാത്രമാണ് പുറത്തു നിന്നു കേള്‍ക്കാന്‍ കഴിയുന്നതെന്നാണ് യുദ്ധക്കെടുതികളില്‍ അകപ്പെട്ട് പോയവര്‍ പറയുന്നത്. ആശുപത്രിക്ക് മുകളില്‍ ഏതുനിമിഷവും ബോംബ് വീഴാമെന്നും രോഗികളെ അനാഥരാക്കി എങ്ങും പോകില്ലെന്നും അല്‍ശിഫയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

ഗാസയില്‍ നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടത്താനും സാധാരണക്കാര്‍ക്ക് പലായനം ചെയ്യാന്‍ ഇടവേള നല്‍കാനും ഇസ്രയേല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്.എന്നാല്‍ ഇത് നടപ്പാക്കെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ആക്രമണം ഭയന്ന് ഗാസ സിറ്റിയില്‍ നിന്ന് പതിനായിരങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയാണ്. സാധാരണക്കാരെയും ഇസ്രയേല്‍ ആക്രമിക്കുകയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News