: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

48,103 സ്വതന്ത്രരാണ് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ മത്സരിച്ചത്; പാര്‍ലമെന്റിലെത്തിയത് വെറും 234 പേര്‍

1951 മുതല്‍ 2019 വരെയുള്ള ഇന്ത്യയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മത്സരിച്ചത് 48,103 സ്വതന്ത്രര്‍. എന്നാല്‍ ഇതില്‍ 234 പേര്‍ മാത്രമാണ് വിജയിച്ച് സഭയിലെത്തിയത്. ബാക്കി 47,163 പേര്‍ക്കും കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെയല്ലാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നവരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.

രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്. ഏകദേശം 42 സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാർലമെന്റിൽ എത്തിയത്. ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 37 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഈ ട്രെന്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല.

1991ല്‍ കേവലം ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്കാണ് മത്സരിച്ച് വിജയിക്കാന്‍ സാധിച്ചത്. അതിന് ശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടക്കത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകകളില്‍ പറയുന്നത്.

ഇപ്പോഴിതാ രാജ്യം പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ഘട്ട വോട്ടിംഗ് ഫെബ്രുവരി 19 നായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലായി 1458 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യ ഘട്ടമായ ഫെബ്രുവരി 19ന് 889 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഏപ്രില്‍ 26ന് 569 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാകും മത്സര രംഗത്തെത്തുക.

രണ്ട് ഘട്ടങ്ങളിലുമായി 2,823 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുക. അതില്‍ 52 ശതമാനം പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.

രാജ്യത്തെ ഏതൊരു പൗരനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്. 25 വയസ്സ് പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടാത്ത ഏതൊരാള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്. ആസാം, ലക്ഷദ്വീപ് , സിക്കിം എന്നിവിടങ്ങളിലെ സ്വയംഭരണ ഭരണ ജില്ലകള്‍ ഒഴികെ രാജ്യത്തെവിടെ നിന്ന് വേണമെങ്കിലും പൗരന്‍മാര്‍ക്ക് മത്സരിക്കാനാകും. രണ്ടിലധികം ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയില്ല.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News