: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി തുടരുന്നു; കണ്ണൂരിൽ നിന്നും നാല് ഫ്‌ളൈറ്റുകൾ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് (Air India Express) പ്രതിസന്ധി തുടരുന്നു. ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ എയർ ഇന്ത്യ സർവീസ് ഇന്നും (ഏപ്രിൽ 9, വ്യാഴാഴ്ച) മുടങ്ങി. കണ്ണൂരിൽ നിന്നുള്ള നാലു സർവീസുകൾ റദ്ദാക്കി. ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദമാം സർവീസുകളാണ് റദ്ദാക്കിയത്.

എയർ ഇന്ത്യ എക്‌സ്പ്രസിൽ ക്യാബിൻ ക്രൂ അംഗങ്ങളുടെ കുറവ് കാരണം ഏപ്രിൽ 8, ബുധനാഴ്ച 80 ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. 200 ഓളം ജീവനക്കാർ സുഖമില്ല എന്ന് കാരണം റിപ്പോർട്ട് ചെയ്തു. എയർലൈനിൻ്റെ എച്ച്.ആർ. സമ്പ്രദായങ്ങളിലെ പ്രതിഷേധമാണ് കൂട്ട അവധിക്ക് പിന്നിലെ കാരണമെന്ന് റിപ്പോർട്ട്. സർക്കാർ ഇടപെടലിൽ, സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന കമ്പനിയിൽ നിന്നും റിപ്പോർട്ട് തേടുകയും, ഡൽഹിയിലെ റീജിയണൽ ലേബർ കമ്മീഷണർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിയെ അറിയിക്കുകയുമുണ്ടായി.

2012 ന് ശേഷം വ്യോമയാന രംഗം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിൽ, എയർ ഇന്ത്യ എക്സ്പ്രസ് 360 പ്രതിദിന ഫ്ലൈറ്റുകളിൽ 80 എണ്ണത്തോളം റദ്ദാക്കേണ്ടി വന്നു. ‘അടുത്ത കുറച്ച് ദിവസങ്ങളിൽ’ വിമാന സർവീസിൽ സമാന സാഹചര്യം തുടരാൻ സാധ്യത കാണുന്നതായി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ എയർലൈൻ സിഇഒ അലോക് സിംഗ് രേഖപ്പെടുത്തി.

വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ എയർ ഇന്ത്യ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

എയർഏഷ്യയുമായുള്ള ലയന പ്രക്രിയയിൽ, മുൻ എയർഏഷ്യ ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നെന്നും, നിയമനങ്ങളിലും കരാർ വ്യവസ്ഥകളിലും വിവേചനം കാണിക്കുന്നതായും ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അലവൻസുകൾ നീക്കം ചെയ്തതിലും അവർ അതൃപ്തരാണ്. ഇത് കയ്യിൽ കിട്ടുന്ന ശമ്പളത്തെ ബാധിച്ചതായും അവർ ആരോപിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയൻ മുഖേന, ക്യാബിൻ ക്രൂ മാർച്ചിൽ ഇത്തരം ചില പ്രശ്‌നങ്ങൾ ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.

എയർ ഇന്ത്യ എക്‌സ്‌പ്രസും എയർഏഷ്യ ഇന്ത്യയും ലയിപ്പിച്ചതിലൂടെ, ഇൻഡിഗോയ്‌ക്ക് കുറഞ്ഞ ചെലവിൽ മത്സരം നൽകലായിരുന്നു ലക്‌ഷ്യം. അതേസമയം, വിസ്താരയും എയർ ഇന്ത്യയും ലയിപ്പിച്ച് പൂർണ്ണ സേവന വിഭാഗമായി. സ്വകാര്യവൽക്കരണ വ്യവസ്ഥകൾ പ്രകാരം, പുതിയ ഉടമകൾ പഴയ ജീവനക്കാരെ രണ്ട് വർഷത്തേക്ക് മാത്രം നിലനിർത്താൻ ബാധ്യസ്ഥരായിരുന്നു.

എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച പുതിയ ശമ്പള ഘടനയെ തുടർന്ന് പൈലറ്റുമാർക്കിടയിൽ സമാനമായ അതൃപ്തി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം വിസ്താര 1,000 വിമാനങ്ങൾ റദ്ദാക്കാൻ നിർബന്ധിതരായി മാറി.കോക്ക്പിറ്റ് ക്രൂവിന്റെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു സർവീസുകൾ റദ്ദാക്കേണ്ടി വന്നത്.

അതേസമയം, വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിസന്ധിയിലായ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ എയർ ഇന്ത്യ പുറപ്പെടുവിച്ചു. “അതിഥികൾ തത്സമയ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റിലെ ‘ഫ്ലൈറ്റ് സ്റ്റാറ്റസ്’ വിഭാഗം സന്ദർശിക്കുക. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കുകയോ അല്ലെങ്കിൽ മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, Tia-യിലോ (ചാറ്റ് ബോട്ട്), വാട്സ്ആപ്പിലോ (+91 6360012345) airindiaexpress.com-ലോ യാതൊരു ഫീസും കൂടാതെ മുഴുവൻ റീഫണ്ട് അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് യാത്ര പുനഃക്രമീകരിക്കാം,” എയർഇന്ത്യയുടെ ഔഗ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News