: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

അത്ഭുത നേട്ടത്തിന് കാരണം തക്കാളി! പത്താം ക്ലാസ് തോറ്റ മഹി കോടീശ്വരനായത് ‘കണ്ണടച്ച് തുറക്കും വേഗത്തിൽ’

ഹൈദരാബാദ്: കൃഷി ചെയ്യാൻ യുവ തലമുറയിൽ പലർക്കും വല്യ മടിയാണ്. അങ്ങനെയുള്ളവർ കണ്ടറിയേണ്ട വാർത്തയാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. തെലങ്കാനയിലെ മേദക്ക് മേഖലയിലെ കൗഡിപ്പള്ളി സ്വദേശിയായ മഹിയെന്ന ബി മഹിപാൽ റെഡ്ഡിയുടെ ജീവിതമാണ് പലർക്കും പാഠമാകുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് മഹി കോടീശ്വരനായി മാറിയതെന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല. കാരണം കേവലം ഒരൊറ്റ വിളവെടുപ്പിൽ ഒരു മാസം കൊണ്ടാണ് മഹി കോടീശ്വരനായത്. മഹിയുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ പത്താം ക്ലാസ് പാസാകാത്തത് ഭാഗ്യമായെന്ന് പറഞ്ഞാലും തെറ്റുണ്ടെന്ന് പറയാനാകില്ല. കാരണം പത്താം ക്ലാസ് തോറ്റതാണ് മഹിയെ കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

പഠനത്തിൽ വലിയ ശ്രദ്ധയൊന്നും കാണിക്കാതിരുന്ന മഹി പത്താംക്ലാസിൽ തോറ്റതോടെ പഠനത്തോട് ബൈ പറഞ്ഞ് കൃഷിയിലേക്ക് തിരിയുകയായിരുന്നു. വർഷങ്ങളായി കൃഷി ചെയ്തിരുന്ന മഹിയെന്ന നാൽപതുകാരന് ഇക്കുറിയാണ് ഭാഗ്യം വന്നുകയറിയത്. ഒരൊറ്റ വിളവെടുപ്പിലൂടെ മഹിക്ക് കിട്ടിയത് ഒരു കോടി എൺപത് ലക്ഷം രൂപയാണ്. തക്കാളിക്ക് വലിയ തോതിൽ വില കൂടിയതോടെയാണ് മഹിക്ക് ‘ലോട്ടറി’യടിച്ചത്. മൊത്തത്തിൽ തക്കാളിയുടെ വില കൂടിയതും ആന്ധ്രാപ്രദേശില്‍ തക്കാളിയുടെ ലഭ്യത കുറഞ്ഞതും മഹിയക്കമുള്ള തെലങ്കാനയിലെ നിരവധി കർഷകർക്ക് ഗുണം ചെയ്തു എന്ന് പറയാം. ജൂണ്‍ 15 മുതല്‍ ഒരുമാസം കൊണ്ടാണ് മഹിക്ക് 1.8 കോടി രൂപ ലഭിച്ചത്. തക്കാളിയുടെ വില കുതിച്ചുയര്‍ന്നതോടെ കിലോയ്ക്ക് നൂറുരൂപയില്‍ കൂടുതലാണ് മഹിക്ക് ലഭിച്ചത്.

അതേസമയം ഇത്രയും കാലത്തെ കൃഷിയിൽ മഹിക്ക് ഇതാദ്യമായാണ് ഇത്രയും ലാഭം കിട്ടിയത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ജീവിച്ച് പോകാൻ പറ്റുന്ന നിലയിലുള്ള വരുമാനം ലഭിച്ചിരുന്നു. എന്നാൽ കൃഷിയുടെ ആദ്യ കാലം മഹിക്ക് അത്ര നല്ലതായിരുന്നില്ല. സ്കൂൾ പഠനം നിർത്തിയ ശേഷം ആദ്യം കൈവെച്ച നെല്‍ക്കൃഷി മഹിക്ക് ലാഭകരമായിരുന്നില്ല. പിന്നീട് പലതരം കൃഷിക്ക് ശേഷമാണ് മഹി തക്കാളി കൃഷിയിലേക്ക് കടന്നത്. ഈ സീസണില്‍ എട്ടേക്കറോളം സ്ഥലത്താണ് തക്കാളി കൃഷി ചെയ്തിരുന്നത്. 25 കിലോയില്‍ അധികം വരുന്ന ഏഴായിരത്തോളം പെട്ടി തക്കാളി ഈ സീസണിൽ ഇതുവരെ വിറ്റെന്നാണ് മഹിയുടെ കണക്ക്. ഇത്രയും ലാഭം കിട്ടിയ സ്ഥിതിക്ക് വരും സീസണുകളിലും തക്കാളി കൃഷിയിൽ കാര്യമായ ശ്രദ്ധ ചെലുത്താനുള്ള നീക്കത്തിലാണ് മഹി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News