fbpx
: :
3

What's New?

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ജിഷ്ണു, മലപ്പുറം സ്വദേശിയായ ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. …

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി …

ദില്ലി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന്റെ അവസാനം, ഇന്ന് ദില്ലി ജനത പോളിങ്ങ് ബൂത്തിലേക്ക് കടക്കുന്നു. 70 മണ്ഡലങ്ങളിൽ 699 സ്ഥാനാർഥികൾ ജനവിധി തേടുന്നു. തെരഞ്ഞെടുപ്പിനായി 13766 പോളിംഗ് ബൂത്തുകൾ …

കോഴിക്കോട്: കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം തടയുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. മുക്കത്തിലെ ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് …

ദില്ലി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ആദ്യ സംഘത്തെ അമൃത്സറിൽ എത്തിക്കുകയാണ്. ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് …

LATEST NEWS

ഏങ്ങണ്ടിയൂരിൽ വിനായകൻ്റെ ആത്മഹത്യ; ആത്മഹത്യാ പ്രേരണക്കുറ്റം പോലീസിനെതിരെ കോടതി ചുമത്തണം

തൃശൂർ: ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത് വിഭാഗവും നൽകിയ അപ്പീലിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ഏങ്ങണ്ടിയൂർ വിനായകൻ കേസിൽ തൃശൂർ വിസിപിടി കോടതിയുടെ സുപ്രധാന വിധി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ സജ്ജനും ശ്രീജിത്തിനും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല. ഇതിനെതിരെ വിനായകൻ്റെ അച്ഛൻ കൃഷ്ണയും ദളിത് കമ്യൂണിറ്റി ഫ്രണ്ടും കോടതിയിൽ കേസ് ഫയൽ ചെയ്തു.

017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ  വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ മർദ്ദിച്ച പോലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയിൽ പോലീസുകാർ ഉൾപെട്ടിരുന്നില്ല.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News