fbpx
: :
3

What's New?

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ജിഷ്ണു, മലപ്പുറം സ്വദേശിയായ ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. …

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി …

ദില്ലി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന്റെ അവസാനം, ഇന്ന് ദില്ലി ജനത പോളിങ്ങ് ബൂത്തിലേക്ക് കടക്കുന്നു. 70 മണ്ഡലങ്ങളിൽ 699 സ്ഥാനാർഥികൾ ജനവിധി തേടുന്നു. തെരഞ്ഞെടുപ്പിനായി 13766 പോളിംഗ് ബൂത്തുകൾ …

കോഴിക്കോട്: കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം തടയുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. മുക്കത്തിലെ ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് …

ദില്ലി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ആദ്യ സംഘത്തെ അമൃത്സറിൽ എത്തിക്കുകയാണ്. ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് …

LATEST NEWS

ഭാവഗാനങ്ങളിലൂടെ മലയാളിയെ പ്രണയിക്കുകയും കാത്തിരിക്കാനും പഠിപ്പിച്ച ഗായകൻ.

മഞ്ഞലയിൽ മുങ്ങിത്തോറുന്ന ഭാവഗായകൻ ‘സുപ്രഭാതം’ പാടിയപ്പോൾ, മലയാളിയുടെ മനസിലേക്കു കയറിയത്. അവിടെ നിന്നാണ്, പ്രണയിക്കുമ്പോൾ ഒന്നാകുന്ന നിമിഷത്തെ കുറിച്ച് പാടിയ അദ്ദേഹം ‘പെയ്തലിഞ്ഞ നിമിഷം, അതിൽ പൂത്തുലഞ്ഞ ഹൃദയവും’ എന്ന വരികളിലൂടെ മലയാളിയുടെ ഹൃദയത്തിൽ മായാത്ത ഒരു ഭാവപ്രപഞ്ചം സൃഷ്ടിച്ചത്.

‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ ധനുമാസ ചന്ദ്രിക’ മാഞ്ഞു. തൃശൂരിന് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു… ആഘോഷത്തിന്റെ ദിനമായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം കൗമാര കലോത്സവത്തില്‍ സ്വര്‍ണ കപ്പില്‍ മുത്തമിട്ടതിന്റെ ആഘോഷം. എന്നാല്‍, ആ ആഘോഷം വൈകുന്നേരം കണ്ണുനീരായി മാറി. ഇരുട്ട് കനം വച്ചപ്പോള്‍ നമ്മെ കരയിപ്പിച്ച് ആ ഗായകന്‍ പാട്ട് അവസാനിപ്പിച്ചു. വാര്‍ത്ത കേട്ടപ്പോള്‍ കാലം ഒരു നിമിഷം പുറകോട്ട് ഓടി, 1958-ലെ സംസ്ഥാന യുവജനമേളയുടെ പ്രധാന വേദിയിലെത്തി കിതച്ചു നിന്നു. അവിടെ താളമേളക്കൊഴുപ്പുമായി ഒരു പാട്ടരങ്ങ് കാണാം. ലളിത സംഗീതത്തിലെ ഒന്നാം സ്ഥാനക്കാരന്റെ ആലാപനത്തിന് പിന്നണി കൂടുന്നതോ മൃദംഗവാദനത്തിലെ ഒന്നാം സ്ഥാനക്കാരന്‍! വിരല്‍ മീട്ടിയ താളങ്ങളില്‍ വിസ്മയത്തിന്‍റെ ശുദ്ധനടകള്‍ തീര്‍ത്ത ആ വെളുത്തുരുണ്ട കൌമാരക്കാരന്‍ പിന്നീട് വഴിതെറ്റി, ‘ഭാവഗായകന്‍’ പട്ടം നേടിയതെന്ന സത്യം ബാക്കി! അന്ന് അരങ്ങത്ത് പാടിയ ഗായകനോ, സാക്ഷാല്‍ ഗാനഗന്ധര്‍വനും.

ദേവരാജൻ മാഷിന്റെ ഒരു ചോദ്യം – “യേശുദാസിന് വച്ചിട്ടുള്ള ഒരു പാട്ടിന്റെ ട്രാക്ക് പാടാമോ?” – എന്നതിൽ നിന്നാണ് ധനുമാസ ചന്ദ്രൻ മലയാളത്തിൽ നറുനിലാവായി ഉദിച്ചുവന്നത്. അന്ന്, ദേവരാജൻ മാഷ് ജയചന്ദ്രനോട് ചോദിച്ചത്, യേശുദാസിന് പറഞ്ഞ പാട്ടിന്റെ ട്രാക്ക് പാടാമോ എന്നായിരുന്നു. മറുപടി നൽകാൻ ജയചന്ദ്രനോട് രണ്ടാമതും ആലോചിക്കേണ്ടി വന്നില്ല. ട്രാക്ക് പാടിയ ശേഷം, സ്വതവേ ഗൗരവമുള്ള മാഷിന്റെ മുഖം വീണ്ടും കനന്നു. കൈ ഉയർത്തി, “ഓർക്കസ്ട്ര ഇട്ട് ഒന്നൂടെ” എന്ന കനത്ത ശബ്ദത്തിൽ മാഷിന്റെ ശബ്ദം ഉയർന്നു. ജയചന്ദ്രൻ വീണ്ടും പാടിയപ്പോൾ, ധനു മാസത്തിലെ കാറ്റ് പോലെ, നേരത്തെ ഒരു തണുപ്പ് പോലെ, ആ ശബ്ദം മാഷിന്റെ ഉള്ളിലും, പിന്നീട് മലയാളികളുടെ ഉള്ളിലും മുങ്ങിത്തോർന്നു. 70-കളിൽ “യേശുദാസ് ഉള്ളപ്പോൾ പിന്നെ എന്തിന് വേറെ ഒരു ഗായകൻ?” എന്ന ചോദ്യത്തിന് ഉത്തരം കൂടിയായിരുന്നുവു പി. ജയചന്ദ്രൻ. ആ പാട്ടിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 50 രൂപ ആയിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News