: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

പാലത്തിന് മുകളില്‍ വെച്ച് ഷോക്കേറ്റ് 16 പേര്‍ മരിച്ച അപകടത്തിന്റെ കാരണം കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് 16 പേര്‍ ഷോക്കേറ്റ് മരിച്ച അപകടത്തിന് കാരണമായത് എര്‍ത്തിങ് പിഴവാണെന്ന് റിപ്പോര്‍ട്ട്. നമോമി ഗംഗ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലിന്യ സംസ്കരണ പ്ലാന്റില്‍ ഇക്കഴിഞ്ഞ 18ന് ആയിരുന്നു അപകടം. ചമോലി അഡീഷണല്‍ ജില്ലാ മജിസ്‍ട്രേറ്റ് അഭിഷേക് ത്രിപാഠി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ശനിയാഴ്ച സര്‍ക്കാറിന് സമര്‍പ്പിച്ചത്.

മാലിന്യ സംസ്‍കരണ പ്ലാന്റിന്റെ വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള രണ്ട് കമ്പനികളാണ് അപകടത്തിന് കാരണക്കാരെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച കരാര്‍ വ്യവസ്ഥകള്‍ ഈ കമ്പനികള്‍ പാലിച്ചില്ല. ഇവരുടെ കരാര്‍ റദ്ദാക്കണമെന്നും സംസ്ഥാനത്ത് കരിമ്പട്ടികയില്‍ പെടുത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു. പാട്യാലയയിലെ ജയ് ഭൂഷണ്‍ മാലിക് കോണ്‍ട്രാക്ടേഴ്സും കോയമ്പത്തൂരിലെ കോണ്‍ഫിഡന്റ് എഞ്ചിനീയറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് ഇവിടുത്തെ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്തിരുന്നത്.

അളകനന്ദ നദിയില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ ലോഹ പടിക്കെട്ടുകളിലും കൈവരികളിലും വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമായത്. 16 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചില അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി മാലിന്യ സംസ്‍കരണ പ്ലാന്റില്‍ 20 മിനിറ്റ് വൈദ്യുതി വിച്ഛേദിച്ച ശേഷം പുനഃസ്ഥാപിച്ചപ്പോഴായിരുന്നു ദാരുണമായ അപകടമുണ്ടായതെന്ന് ഉത്തരാഖണ്ഡ് പവര്‍ കോര്‍പറേഷന്‍ അറിയിച്ചു. വൈദ്യുതീകരണ ജോലികള്‍ ചെയ്തിരുന്ന സംയുക്ത കമ്പനിയുടെ സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ നാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News