: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഒരു എയര്‍ഹോസ്റ്റസായി ആയിട്ടാണ് തൻ്റെ കരിയർ ആരംഭിച്ചത്. ഇന്ന് അതേ വിമാനക്കമ്പനിയുടെ സിഇഒ; മാതൃകയായി മിത്സുകോ ടൊട്ടോരി

ഈ വര്‍ഷം ജനുവരിയില്‍ മിത്സുകോ ടൊട്ടോറി ജപ്പാന്‍ എയര്‍ലൈന്‍സിന്റെ സിഇഒയായി ചുമതലയേല്‍ക്കുമ്പോള്‍ അവിടെയൊരു പുതുചരിത്രം പിറക്കുകയായിരുന്നു. ഇതേ വിമാനകമ്പനിയില്‍ എയര്‍ ഹോസ്റ്റസായായിരുന്നു അവരുടെ കരിയറിന്റെ തുടക്കം. 1985-ലാണ് മിത്സുകോ എയര്‍ഹോസ്റ്റസായി കരിയര്‍ ആരംഭിച്ചത്. ഫ്‌ളൈറ്റ് അറ്റന്‍ഡില്‍ നിന്ന് വിമാനകമ്പനിയുടെ പ്രസിഡന്റും സിഇഒയുമായുള്ള അവരുടെ വളര്‍ച്ചയെ വളരെ അപൂര്‍വമായുള്ള നേട്ടമായാണ് ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കരിയര്‍ തുടങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ 2015ല്‍ കാബിന്‍ അറ്റന്‍ഡറ്റുമാരുടെ സീനിയര്‍ ഡയറക്ടറായി അവര്‍ നിയമിതയായി. അവിടെ നിന്ന് പതിയെ വിമാനകമ്പനിയിലെ ഉന്നതപദവികള്‍ സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലാണ് മിത്സുകോ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങള്‍ നേടിയത്. ഈ പദവിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും ഈ 59 കാരിക്ക് സ്വന്തം.

ജോലി സ്ഥലത്ത് ഇനിയും സ്ത്രീകള്‍ക്ക് വളരെയധികം മുന്നേറാനുണ്ടെന്ന് സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സ്ത്രീകളായ മനേജര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ജപ്പാന്‍ ഇപ്പോഴുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ ഒരു സ്ഥാപനത്തിന്റെ ഉന്നതപദവിയിലെത്തുമ്പോള്‍ അതില്‍ അത്ഭുതപ്പെടാന്‍ തക്ക ഒന്നുമില്ലെന്ന് കരുതുന്ന കാലത്തേക്ക് ജപ്പാന്‍ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിത്സുകോ പറഞ്ഞു.

വനിതാ മാനേജര്‍മാരുടെ എണ്ണം നാം ഗൗരവപൂര്‍വം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനേക്കാളുപരി സ്ത്രീകള്‍ സ്വയം സജീവമായി തുടരേണ്ടത് പ്രധാനമാണ്. ഭാവിയില്‍ വളരെയധികം സ്ത്രീകള്‍ ഉന്നതപദവികള്‍ വഹിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘‘ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്നതോ ആദ്യ മുന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് എന്നതോ ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് ഞാന്‍ എന്ന വ്യക്തിയായി നിലകൊള്ളാനാണ് താത്പര്യം. എനിക്ക് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, ‘‘ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News