: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഇതൊരു പ്രത്യേക തരം കോച്ചിങ് സെന്റർ; സൈബര്‍ തട്ടിപ്പ് നടത്താൻ 500ലധികം യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത് 21കാരന്‍

സൈബര്‍ തട്ടിപ്പ് നടത്താൻ 500ലധികം യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത് 21കാരന്‍. രാജസ്ഥാനിലെ ബുന്തി ജില്ല സ്വദേശിയായ യോഗേഷ് മീണയാണ് കഴിഞ്ഞ മാര്‍ച്ച് 1ന് അറസ്റ്റിലായത്. ഇയാളോടൊപ്പം മറ്റ് മൂന്ന് പേരും പോലീസ് പിടിയിലായിരുന്നു. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന അമ്പതിലധികം തട്ടിപ്പുകളുടെ ബുദ്ധി കേന്ദ്രവും യോഗേഷ് ആണെന്ന് പോലീസ് പറയുന്നു. ഇയാളില്‍ നിന്ന് ഒരു സ്വര്‍ണ്ണ മോതിരവും 82000 രൂപയും നാല് സെല്‍ഫോണും പോലീസ് കണ്ടെടുത്തിരുന്നു. തട്ടിപ്പില്‍ പരിശീലനം നല്കാന്‍ ബുന്തി-സവായ് മധോപൂര്‍ ജില്ലകളിലെ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമാണ് യോഗേഷ് യുവാക്കളെ തെരഞ്ഞെടുത്തത്. സവായ് മധോപൂരിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് യോഗേഷ്.

തട്ടിപ്പ് നടത്തുന്നതിനെപ്പറ്റി മണിക്കൂറുകള്‍ നീണ്ട ക്ലാസുകളാണ് യോഗേഷ് യുവാക്കള്‍ക്ക് നല്‍കിയിരുന്നത്. ടെലഗ്രാം ചാനല്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം, എങ്ങനെ ഇരകളുമായി സംസാരിക്കണം എന്ന കാര്യമെല്ലാം യുവാക്കള്‍ക്ക് ഇദ്ദേഹം പറഞ്ഞുകൊടുത്തുവെന്ന് മനേസറിലെ സൈബര്‍ക്രൈം വിഭാഗം ഇന്‍സ്‌പെക്ടര്‍ സന്ദീപ് അഹ്ലാവത് പറഞ്ഞു.

പരിശീലനം നേടിയ ശേഷം തട്ടിപ്പ് സംഘം ജനപ്രിയ പ്ലാറ്റ്‌ഫോമുകളുടെ സെയില്‍സ് ജീവനക്കാരാണെന്ന് പറഞ്ഞ് നിരവധി പേരെ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടുത്തി. ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ ഗ്രൂപ്പിലിട്ട് ഇരകളെ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. പണം നിക്ഷേപിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യും.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് മുന്നിലെത്തിയ പരാതിയാണ് യോഗേഷിനെ പിടികൂടാന്‍ സഹായിച്ചത്. തട്ടിപ്പിനിരയായ വ്യക്തിയെ സംഘം ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നു. ശേഷം ഓഹരി വിപണിയില്‍ നിന്ന് ഇരട്ടിലാഭം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസിന് ലഭ്യമായത്. 19കാരനായ ദയാറാം മീണയുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ബാബായ് സ്വദേശിയായ ദയാറാം പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇയാളില്‍ നിന്നുമാണ് യോഗേഷിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

സൈബര്‍ തട്ടിപ്പിനെപ്പറ്റി 500ലധികം പേര്‍ക്ക് പരിശീലനം നല്‍കിയെന്ന് അറസ്റ്റിലായതിന് പിന്നാലെ യോഗേഷ് പോലീസിനോട് പറഞ്ഞു. ദയാറാമിനെ കൂടാതെ ചാമന്‍ഗഞ്ച് സ്വദേശിയായ വികാസ് മീണ, ബുന്തിയില്‍ നിന്നുള്ള പതിനഞ്ചുകാരന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കും യോഗേഷ് പരിശീലനം നല്‍കിയിരുന്നു. ദയാറാം 30 പേരെയാണ് തട്ടിപ്പിനിരയാക്കിയത്. വികാസ് 12 പേരെയും പതിനഞ്ചുകാരന്‍ 4 പേരെയും തട്ടിപ്പിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News