ആലുവ കൊലപാതക കേസിൽ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച അസ്ഫാക്ക് ആലത്തിനുള്ള ശിക്ഷ സംബന്ധിച്ച് ഇന്ന് വാദം നടക്കും. എറണാകുളം പോക്സോ കോടതിയിലാണ് ശിക്ഷയിന്മേലുള്ള വാദം നടക്കുക.
ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമമാണിത്. പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് 3 റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി ഇന്ന് പരിഗണിക്കും. പ്രതി അസഫാക് ആലമിന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം കോടതിയെ അറിയിച്ചു. പ്രതിയുടെ ബീഹാറിലെ സാമൂഹിക പശ്ചാത്തലം ഉൾപ്പെടെ വിശദമാക്കുന്നതാണ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ട്.