: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

‘എന്റെ കുട്ടി നന്നായി വണ്ടി ഓടിക്കും… എന്തേ സംശയം ഉണ്ടോ?’- സുപ്രധാന മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിച്ചാൽ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരിക വാഹന ഉടമയാണെന്നാണ് നിയമം. അതുകൊണ്ടു തന്നെ ലൈസൻസില്ലാത്ത പ്രായപൂർത്തയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നത് വലിയ പണിയാകും വിളിച്ചുവരുത്തുക. അപകട സാധ്യതയോടെപ്പം അതിന്റെ നിയമപരമായ നടപടികളും ഉടമ നേരിടേണ്ടി വരും. ഇക്കാര്യത്തിൽ കണ്ണ് തുറപ്പിക്കുന്ന രണ്ട് കേസുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്.

പ്രായപൂർത്തിയാവാത്ത കുട്ടികൾ വണ്ടിയോടിച്ച് പിടിയിലായപ്പോൾ പണി കിട്ടിയതിൽ ഒന്ന് സഹോദരനായിരുന്നു. കോടതിയുടെ വിധിയിൽ സഹോദരന് 35000 രൂപ പിഴയും തടവുമായിരുന്നു ശിക്ഷ. പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്കും പിഴ ശിക്ഷ ലഭിച്ചിരുന്നു. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്. 25000 രൂപയാണ് പിഴ. ഇത് അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധി വ്യക്തമാക്കിയിരുന്നു.

ഈ വർഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ തലയിൽ മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് സ്കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയായിരുന്നു ശിക്ഷ വിധിച്ചത്.

ഇപ്പോഴിതാ ഈ കേസുകൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് എംവിഡി. ഉടമകൾക്ക് ശിക്ഷ ലഭിക്കുന്നതോടൊപ്പം കുട്ടിക്ക് 25 വയസുവരെ ലൈസൻസ് എടുക്കാൻ അയോഗ്യതയുണ്ടാകുമെന്നും വീഡിയോ ഓർമിപ്പിക്കുന്നു. കുട്ടി ഡ്രൈവർമാർ എത്ര നന്നായി വാഹനം ഓടിക്കുന്നു എന്നു പറഞ്ഞാലും, പിടിക്കപ്പെട്ടാൽ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് വാഹന ഉടമകൾക്ക് രക്ഷപ്പെടാനാകില്ലെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News