fbpx
: :
3

What's New?

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഐബി ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഐബിയിലും പേട്ട പോലീസിലും പരാതി നൽകിയ കുടുംബം, മേഘയുടെ അമ്മാവൻ സന്തോഷ് …

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മകൾ ഭർത്താവിന്റെ വീട്ടിൽ നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് കോട്ടയത്ത് ആത്മഹത്യ ചെയ്ത …

തിരുവനന്തപുരം: ആശാ പദ്ധതിയുടെ വിഹിതത്തിൽ കേരളത്തോട് അവഗണന ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, കേരളം കേന്ദ്രത്തിന്റെ നിലപാടിനെ തികഞ്ഞ അവഗണനയായി വിലയിരുത്തുന്നു. 2023-24 വർഷത്തിൽ ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് …

തിരുവനന്തപുരം: ഇടത്തരം വിലയിൽ ഫ്ലാഗ്ഷിപ്പ് അനുഭവം നൽകുന്ന സ്മാർട്ട്‌ഫോൺ മോഡലാണ് വൺപ്ലസ് 13ആർ (OnePlus 13R). വൺപ്ലസ് 13 സീരീസിലെ പ്രീമിയം മോഡൽ, വൺപ്ലസ് 13, 69,999 രൂപയിൽ ആരംഭിക്കുന്നതിനാൽ, …

എമ്പുരാൻ എന്ന ചിത്രം ലോകം കാത്തിരിക്കുന്ന ഒരു കൃതിയാണ്. ആദ്യ ഭാഗത്തിൽ ഖുറേഷി എബ്രാമിന്റെ പടത്തലവനായി പൃഥ്വിരാജ് വേഷമിട്ടിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ പൃഥ്വിരാജിന് കൂടുതൽ കഥാപശ്ചാത്തലമുണ്ട്. സയീദ് മസൂദിനും …

തോട്ടട ഐടിഐയിൽ സംഘർഷം; നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐയിൽ നടന്ന സംഘർഷത്തിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമം എന്ന കേസിൽ പൊലീസ് നടപടി സ്വീകരിച്ചു. എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പരിക്കേറ്റ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസം തോട്ടട ഐടിഐയിൽ നടന്ന കയ്യാങ്കളിയിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിനെയാണ് എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് മർദിച്ചത്.

നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചുവെന്നാണ് കേസ്.റിബിന്‍റെ പരാതിയിന്മേലാണ് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. അതേ സമയം എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎഎസ്‍യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.

എഫ്ഐആറിൽ ഒന്നാം പ്രതിയായ മുിഹമ്മദ് റിബിൻ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിന്റെ സാഹചര്യത്തിൽ ക്യാംപസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് എല്ലാ പാർട്ടികളുടെയും യോഗം പൊലീസ് വിളിച്ചിരിക്കുന്നു. പ്രശ്നം പരിഹരിക്കാൻ പൊലീസ് നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Recent News