fbpx
: :
3

What's New?

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഐബി ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഐബിയിലും പേട്ട പോലീസിലും പരാതി നൽകിയ കുടുംബം, മേഘയുടെ അമ്മാവൻ സന്തോഷ് …

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മകൾ ഭർത്താവിന്റെ വീട്ടിൽ നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് കോട്ടയത്ത് ആത്മഹത്യ ചെയ്ത …

തിരുവനന്തപുരം: ആശാ പദ്ധതിയുടെ വിഹിതത്തിൽ കേരളത്തോട് അവഗണന ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, കേരളം കേന്ദ്രത്തിന്റെ നിലപാടിനെ തികഞ്ഞ അവഗണനയായി വിലയിരുത്തുന്നു. 2023-24 വർഷത്തിൽ ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് …

തിരുവനന്തപുരം: ഇടത്തരം വിലയിൽ ഫ്ലാഗ്ഷിപ്പ് അനുഭവം നൽകുന്ന സ്മാർട്ട്‌ഫോൺ മോഡലാണ് വൺപ്ലസ് 13ആർ (OnePlus 13R). വൺപ്ലസ് 13 സീരീസിലെ പ്രീമിയം മോഡൽ, വൺപ്ലസ് 13, 69,999 രൂപയിൽ ആരംഭിക്കുന്നതിനാൽ, …

എമ്പുരാൻ എന്ന ചിത്രം ലോകം കാത്തിരിക്കുന്ന ഒരു കൃതിയാണ്. ആദ്യ ഭാഗത്തിൽ ഖുറേഷി എബ്രാമിന്റെ പടത്തലവനായി പൃഥ്വിരാജ് വേഷമിട്ടിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ പൃഥ്വിരാജിന് കൂടുതൽ കഥാപശ്ചാത്തലമുണ്ട്. സയീദ് മസൂദിനും …

നേരിട്ടുള്ള വാങ്ങലുകളൊന്നുമില്ല, ഡ്രൈവറുടെ ജി-പേ അക്കൗണ്ടിലേക്ക് പ്രതിമാസം ₹1 ലക്ഷം വരെ; നെയ്യാറ്റിൻകര ആർടി ഓഫീസിൽ നിയമലംഘനം

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.   നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള  വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

ജോയിന്റ് ആർ.ടി. ഓഫീസിലും  പരിസരത്തിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജോയിന്റ്  ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി ഓഫീസിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Recent News