ദില്ലി: മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയചന്ദ്രന്റെ ജീവിതം ഒരു ഇതിഹാസ ശബ്ദത്താൽ അനുഗ്രഹിതമായിരുന്നു എന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിൽ ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെ സ്പർശിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഖം അനുഭവിക്കുന്നതായും കുടുംബത്തിൻ്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
മികച്ച ഗായകനായ പി ജയചന്ദ്രന്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്, കൂടാതെ വിവിധ ഭാഷകളിൽ 16,000-ത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. അദ്ദേഹം 5 തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയതോടൊപ്പം, മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും, തമിഴ്‌നാട് സർക്കാർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. 2021-ൽ കേരള സർക്കാരിന്റെ ജെ സി ഡാനിയൽ പുരസ്കാരവും അദ്ദേഹം ലഭിച്ചു. 1965-ൽ മലയാള സിനിമയിൽ അരങ്ങേറിയ അദ്ദേഹത്തിന്റെ ശബ്ദമാധുര്യം തെന്നിന്ത്യൻ ഭാഷകളിലെ സംഗീതപ്രേമികളെ ആകർഷിച്ചു. പതിഞ്ഞ ഭാവത്തിലെ പാട്ടുകൾ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ, പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന സ്വഭാവം ജയചന്ദ്രന്റെ പ്രത്യേകതയായിരുന്നു.