fbpx
: :
3

What's New?

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ജിഷ്ണു, മലപ്പുറം സ്വദേശിയായ ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. …

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി …

ദില്ലി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന്റെ അവസാനം, ഇന്ന് ദില്ലി ജനത പോളിങ്ങ് ബൂത്തിലേക്ക് കടക്കുന്നു. 70 മണ്ഡലങ്ങളിൽ 699 സ്ഥാനാർഥികൾ ജനവിധി തേടുന്നു. തെരഞ്ഞെടുപ്പിനായി 13766 പോളിംഗ് ബൂത്തുകൾ …

കോഴിക്കോട്: കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം തടയുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. മുക്കത്തിലെ ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് …

ദില്ലി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ആദ്യ സംഘത്തെ അമൃത്സറിൽ എത്തിക്കുകയാണ്. ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് …

LATEST NEWS

ക്ലീൻചിറ്റ് റിപ്പോർട്ടിൽ എംആർ അജിത് കുമാറിന് തിരിച്ചടി; ‘വ്യക്തത ആവശ്യമാണ്’, വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി.

തിരുവനന്തപുരം: എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി. കൂടുതൽ കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ് എന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് ഈ അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥന് മടക്കി അയച്ചു. കൂടുതൽ അന്വേഷണം നടത്തുകയും ഫയലുമായി നേരിട്ട് ചർച്ച ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

എഡിജിപി എംആർ അജിത്കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച 4 ആരോപണങ്ങൾക്കായി വിജിലൻസ് അന്വേഷണം നടന്നു. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തുവെന്നും, അതിന്റെ വിഹിതം അജിത്കുമാറിന് ലഭിച്ചതെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ, വിജിലൻസ് ഈ ആരോപണം പൂർണ്ണമായും തെറ്റാണെന്ന് കണ്ടെത്തി.

കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേട് എന്നത് രണ്ടാമത്തെ ആരോപണമായിരുന്നു. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.

വീട് നിർമാണം സർക്കാർ അറിയിച്ചതായി വിജിലൻസ് കണ്ടെത്തി. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റുവെന്ന മറ്റൊരു ആരോപണം ഉണ്ട്. എന്നാൽ, കരാർ പ്രകാരം എട്ടു വർഷത്തിന് ശേഷമാണ് ഫ്ലാറ്റ് വിറ്റതെന്നും, ഫ്ലാറ്റിന് സ്വാഭാവിക വിലവർധന സംഭവിച്ചതെന്നും വിജിലൻസ് കണ്ടെത്തി.

മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത്കുമാറിന് പങ്കുണ്ടെന്ന നാലാമത്തെ ആരോപണത്തിൽ, അജിത്കുമാറിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ല.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News