കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. അനന്തുവിന്റെ അക്കൗണ്ടൻ്റെയും മറ്റ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാത്തതും മൊഴികളിലെ വൈരുധ്യവുമാണ് പോലീസിനെ ആശങ്കയിൽ ആകുന്നത്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുൻനിറുത്തിയായിരുന്നു അനന്തുവിന്റെ തട്ടിപ്പ്, എന്നാൽ ഈ ബന്ധങ്ങളെക്കുറിച്ച് അനന്തുവിന് കൃത്യമായ മറുപടി ഇല്ല.
ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്. നിരവധി ആളുകളിൽ നിന്ന് പണം ശേഖരിച്ചുവെന്നും സിഎസ്ആർ ഫണ്ട് ശരിയായി ലഭിച്ചില്ലെന്നും അനന്തു മൊഴി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ വ്യക്തത വരുത്താൻ കൂടുതൽ തെളിവുകൾ സമാഹരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അനന്തുവിന്റെ കുറ്റസമ്മത മൊഴി മൂവാറ്റുപുഴ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടു കൊടുത്തത്.