: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

സ്ഥിരം ലഹരി വില്‍പനയും ഉപയോഗവും; 35 കാരന്‍ കരുതല്‍ തടങ്കലില്‍

കൊച്ചി: സ്ഥിരമായി മയക്കുമരുന്ന് വിൽപ്പനക്കാരനെ കരുതൽ തടങ്കലിൽ അടച്ചു. തൃക്കാരിയൂർ കളപ്പുരക്കൽ വീട്ടിൽ ബെന്നറ്റ് കെ ബിനോയിയെന്ന 35കാരനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആന്റ് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് നടപടി.

ബെന്നറ്റ് കെ ബിനോയി വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഹരിക്കടത്ത് കേസ്സിലെ പ്രതിയും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം കോതമംഗലം ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം മയക്കുമരുന്ന് കേസില്‍ പിടിയിലായി ഒളിവില്‍ പോയി വീണ്ടും പിടിയിലായ യുവാവിന് കോടതി പത്തുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. വൈറ്റില ജൂനിയർ ജനത റോഡ് ശ്രീമുരുക നിവാസിൽ രവീന്ദ്രനാഥി(47)നാണ് പത്തുവർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചത്. 2006ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 23 ആമ്പ്യുളുമായി ആണ് ഇയാൾ പിടിയിലായത്.

ഇതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിചാരണ നടന്നുകൊണ്ടിരിക്കെ ഒളിവിൽ പോകുകയും തുടർന്ന് ആറുമാസമായി പൊലീസ് ഇയാളെ പിടികൂടുന്നതിനായി ആരംഭിച്ചു. ഇയാൾ ചെന്നൈയിലുണ്ടെന്നുള്ള വിവരത്തെ തുടർന്ന് പൊലീസ് സംഘം ചെന്നൈയിലെത്തി അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും പിടികൂടിയത് അന്വേഷണ സംഘത്തിൽ എ.എസ്. ഐ അബ്ബാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിപിഒ മാരായ ദിലീഷ്, വിജയഖോഷ് എന്നിവരും ഉണ്ടായിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News