: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ജമ്മു കശ്മീരിൽ ഏറ്റമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. “പരിക്കേറ്റ മൂന്ന് ജവാൻമാർ മരണത്തിന് കീഴടങ്ങി. തിരച്ചിൽ തുടരുകയാണ്,” സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ സൈനികർ ചികിത്സയിലാണെന്ന് ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.

കുൽഗാം ജില്ലയിലെ ഹലൻ വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യവും കുൽഗാം പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും സൈന്യവും കുൽഗാം പോലീസും ഏറ്റുമുട്ടൽ തുടരുകയാണെന്നും കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തിരുന്നു.

നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള മൂന്ന് ഭീകരസംഘങ്ങളെ ശ്രീനഗറിലെ നാതിപ്പോര മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതികളിൽ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, 10 പിസ്റ്റൾ റൗണ്ടുകൾ, 25 എകെ 47 റൗണ്ടുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. ശ്രീനഗർ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഭീകരർ ബാരാമുള്ളയിലെ ബുൾബുൾ ബാഗിൽ താമസിക്കുന്ന ഇമ്രാൻ അഹമ്മദ് നജറാർ, ശ്രീനഗർ ഖമർവാരിയിൽ താമസിക്കുന്ന വസീം അഹമ്മദ് മട്ട, ബിജ്ബെഹാരയിലെ പഴൽപോറയിൽ നിന്നുള്ള വകിൽ അഹമ്മദ് ഭട്ട് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

നേരത്തെ നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീർ (ഐഎസ്‌ജെകെ) യുമായി ബന്ധമുള്ള ഭീകരനായിരുന്നു വകിൽ അഹമ്മദ് ഭട്ട്. ഇയാൾ സെൻട്രൽ ജയിലിൽ രണ്ട് വർഷം തടവിൽ കഴിഞ്ഞിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മൂവരും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കരുതിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പോലീസ് പറഞ്ഞു. ചാനാപോറ പോലീസ് സ്‌റ്റേഷനിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News