: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

പ്രതിഷേധക്കാർക്കെതിരായ നടപടികൾ; മുതിർന്ന ജീവനക്കാരുമായുള്ള കരാർ എയർ ഇന്ത്യ അവസാനിപ്പിച്ചു

കൂട്ട അവധിയിൽ പ്രവേശിച്ചതിനാൽ, വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ചില മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങളുടെ കരാർ അവസാനിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് (Air India Express). ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാത്ത ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നിലെ കാരണം പരാമർശിച്ച എയർലൈൻസ്, ബന്ധപ്പെട്ട വ്യക്തികൾ ‘നീതീകരിക്കാവുന്ന കാരണങ്ങളില്ലാതെ മുൻകൂട്ടി തയ്യാറെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിന്നതായി’ അഭിപ്രായപ്പെട്ടു.

ഒരു ജീവനക്കാരന് അയച്ച പിരിച്ചുവിടൽ കത്തിൽ, അവസാന നിമിഷം നിരവധി ക്രൂ അംഗങ്ങൾ അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു എന്നും, ന്യായമായ കാരണങ്ങളൊന്നുമില്ലാതെ മുൻകൂട്ടി ആലോചിച്ചും യോജിച്ചും ജോലിയിൽ നിന്ന് വിട്ടുനിന്നതായി ഇത് വ്യക്തമാക്കുന്നതായും പറയുന്നു.

CNBC റിപ്പോർട്ട് പ്രകാരം, എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്രൂ അംഗങ്ങളുടെ നടപടി വലിയ രീതിയിൽ വിമാനങ്ങൾ റദ്ദാക്കുന്നതിലേക്ക് നയിക്കുകയും, എയർലൈനിൻ്റെ ഷെഡ്യൂളിനെ ബാധിക്കുകയും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതിനാൽ, ബന്ധപ്പെട്ട ജീവനക്കാരുടെ കരാർ റദ്ദാക്കൽ എത്രയും വേഗം പ്രാബല്യത്തിൽ വന്നതായും കത്തിൽ ചൂണ്ടിക്കാട്ടി.

80-ലധികം വിമാനങ്ങൾ റദ്ദാക്കിയതിനെക്കുറിച്ച് പ്രസ്താവന പുറപ്പെടുവിച്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് സിഇഒ അലോക് സിംഗ്, പെട്ടെന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് അടുത്ത കുറച്ച് ദിവസങ്ങളിൽ വിമാന സർവീസുകൾ കുറയ്ക്കുമെന്ന് അറിയിച്ചു.

എയർഏഷ്യയുമായുള്ള ലയന പ്രക്രിയയിൽ, മുൻ എയർഏഷ്യ ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നെന്നും, നിയമനങ്ങളിലും കരാർ വ്യവസ്ഥകളിലും വിവേചനം കാണിക്കുന്നതായും ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ട അവധി ഉണ്ടാവുകയും വിമാന സർവീസുകൾ റദ്ദാവുകയും ചെയ്തത്.

സർക്കാർ ഇടപെടലിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന കമ്പനിയിൽ നിന്നും റിപ്പോർട്ട് തേടുകയും, ഡൽഹിയിലെ റീജിയണൽ ലേബർ കമ്മീഷണർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിയെ അറിയിക്കുകയുമുണ്ടായി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News