: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഭീകരർ പാകിസ്താനിൽ നിന്നുതന്നെ; ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങൾ, രക്ഷപ്പെടാൻ പ്രാദേശിക സഹായം

ശ്രീനഗർ: കത്വയിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരർ എത്തിയത് പാകിസ്താനിൽ നിന്നെന്നും ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങളെന്നും റിപ്പോർട്ടുകൾ. ഇവർക്ക് ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രദേശവാസികളിൽ നിന്ന് സഹായവും ലഭിച്ചതായാണ് സൂചന.

എം 4 കാർബൈൻ റൈഫിളുകളും സ്ഫോടകവസ്തുക്കളുമാണ് ഭീകരർ ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഭീകരർക്ക് പ്രാദേശികസഹായം ലഭിച്ചു. വാഹനഗതാഗതം അത്രകണ്ട് പ്രായോഗികമല്ലാത്ത റോഡിൽ, കുറഞ്ഞ വേഗതയിലായിരുന്നു സൈനിക വാഹനം വന്നുകൊണ്ടിരുന്നത്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട്, ഭീകരർ അടുത്തുള്ള ഒരു കുന്നിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ആക്രമണത്തിന് മുൻപ് ഭീകരർ പ്രദേശം സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീകരർക്ക് മുഴുവൻ സമയ സഹായിയായി ഒരു പ്രാദേശിക ഗൈഡും ഉണ്ടായിരുന്നു. ഇയാളാണ് ആക്രമണം നടത്തേണ്ട സ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നും, ആക്രമണത്തിനുശേഷം ഭീകരരെ രക്ഷപ്പെടാൻ സഹായിച്ചതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, കത്വയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ആറ് സൈനികർക്ക് പരിക്കേറ്റതായാണ് സൂചന. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഭീകരാക്രമണത്തെ അപലപിച്ചു. ‘ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ ധീരരായ ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അഗാധമായ വേദനയുണ്ട്. ആറ് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന് നേരെയുള്ള ഈ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു’; ഖാർഗെ എക്‌സിൽ കുറിച്ചു.

സംഭവത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു. ഭീകരാക്രമണങ്ങൾ തടഞ്ഞേ പറ്റുവെന്നും പൊള്ളയായ വാഗ്ദാനങ്ങളും നുണകളും മാത്രം പോരെന്നും രാഹുൽ പ്രതികരിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News