: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

കൊവിഡ് വാക്സിനെടുത്തതിനെ തുടര്‍ന്ന് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജികളിൽ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന് എടുത്തതിനെ തുടര്‍ന്ന് മരണം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേരള ഹൈക്കോടതിയിലടക്കം പതിനൊന്ന് ഹൈക്കോടതികളിലാണ് ഹര്‍ജികള്‍ നിലവിലുള്ളത്. കേസില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് വിവിധ ഹൈക്കോടതികളിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്തു.

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരിയായ കെ.എ സയീദ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ശേഷം, ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് വാക്‌സിനേഷന്റെ അനന്തരഫലങ്ങള്‍ മൂലമാണ് മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെ കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്നുള്ള പ്രതികൂല സംഭവങ്ങള്‍ നേരിട്ടുള്ളവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നയം രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപെട്ടിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അത്തരമൊരു നയം രൂപീകരിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കിയിരുന്നു വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ചാണ് കൊവിഡ് വാക്സിനേഷന്റെ അനന്തരഫലം മൂലമുള്ള മരണങ്ങള്‍ കണ്ടെത്തുന്നതിനും ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും നയരൂപീകരണം നടത്തണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സുപ്രീം കോടതിയിൽ കേന്ദ്രം നൽകിയ ഹർജിക്ക് എതിരെ ഹൈക്കോടതിയിലെ ഹർജിക്കാരിയായ സയീദയ്ക്ക് വേണ്ടി അഭിഭാഷകൻ കെ.എൻ പ്രഭു ഹാജരായി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News