fbpx
: :
3

What's New?

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ജിഷ്ണു, മലപ്പുറം സ്വദേശിയായ ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. …

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി …

ദില്ലി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന്റെ അവസാനം, ഇന്ന് ദില്ലി ജനത പോളിങ്ങ് ബൂത്തിലേക്ക് കടക്കുന്നു. 70 മണ്ഡലങ്ങളിൽ 699 സ്ഥാനാർഥികൾ ജനവിധി തേടുന്നു. തെരഞ്ഞെടുപ്പിനായി 13766 പോളിംഗ് ബൂത്തുകൾ …

കോഴിക്കോട്: കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം തടയുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. മുക്കത്തിലെ ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് …

ദില്ലി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ആദ്യ സംഘത്തെ അമൃത്സറിൽ എത്തിക്കുകയാണ്. ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് …

LATEST NEWS

മഹാകുംഭമേളയിലെ ദുരന്തം: 30 പേർ മരിച്ചു, 90 പേർക്ക് പരിക്ക്, ത്രിവേണി ഘട്ടത്തിൽ സ്നാനം വീണ്ടും ആരംഭിച്ചു.

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ തിരക്കിലും തിക്കിലും 30 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ് അറിയിച്ചു. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. ആദ്യം 10 പേർ മരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും, പിന്നീട് മരണസംഖ്യ ഉയർന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പർ 1920-ൽ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു. ഇതിന് പുറമെ, ദുരന്തം നടന്ന ത്രിവേണി ഘട്ടത്തിൽ സ്നാനം വീണ്ടും ആരംഭിച്ചു.

ബാരിക്കേഡ് മറികടക്കാൻ വലിയ ജനക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന്റെ കാരണം എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി വരെ വലിയ ജനക്കൂട്ടം എത്തിച്ചേർന്നു. സജ്ജീകരണങ്ങൾ എല്ലാം കൃത്യമായിരുന്നുവെന്ന് യോഗി വ്യക്തമാക്കി, കൂടാതെ ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു. സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്കു ചികിത്സ നൽകുകയും ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കുംഭമേളയിലെ ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തി. വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണത്തിലെ വീഴ്ചയ്ക്ക് കാരണമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാധാരണ തീർത്ഥാടകർ സർക്കാരിന്റെ വീഴ്ചയുടെ ഇരയായി എന്നും, ഇനിയെങ്കിലും ക്രമീകരണങ്ങൾ മുൻകൂട്ടി സജ്ജമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News