: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

‘എല്ലാം അഭ്യൂഹമെന്ന് പ്രചരിപ്പിച്ചു, മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല’; വി ഡി സതീശൻ

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ വെറും അഭ്യൂഹത്തെ മാത്രമെന്ന് പ്രചരിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ ഈ വിഷയം അവതിപ്പിക്കാതിരിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും കത്ത് പുറത്തുവന്നപ്പോൾ അഭ്യൂഹം പൊളിഞ്ഞുവെന്നും വി ഡി സതീശൻ റിപ്പോർട്ടറിനോട് പറഞ്ഞു.

‘മൂന്ന് പ്രതികളുടെ സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പൊലീസുകാർ കെ കെ രമയുടെ മൊഴിയെടുത്തു. അങ്ങനെ മൊഴിയെടുത്തെങ്കിൽ എങ്ങനെ അഭ്യൂഹം മാത്രമാകും? ഹോം സെക്രട്ടറിയുടെ ഉത്തരവിനെയും മറികടന്നുകൊണ്ടാണ് ഈ കേസിൽ എംഎൽഎയുടെ മൊഴിയെടുത്തത്. അങ്ങനെയെങ്കിൽ ഹോം സെക്രട്ടറിയുടെ ഓഫീസിനും മീതെ പറക്കുന്ന പരുന്താരാണ്? മുഖ്യമന്ത്രി ഈ കസേരയിൽ ഒരു മിനുട്ട് പോലും ഇരിക്കാൻ യോഗ്യനല്ല’; വി ഡി സതീശൻ പറഞ്ഞു

‘ടിപി വധക്കേസ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത് ഒട്ടും യാദൃശ്ചികമല്ല. നിയമലംഘനങ്ങളുടെ ഒരു ഗൂഢാലോചന തന്നെ ഇതിന് പിന്നിലുണ്ട്. ഇത്തരത്തിൽ നിയമവിരുദ്ധമായ ഒരു കാര്യം കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി, സർക്കാരിനെ പ്രതിരോധത്തിലാക്കി ഒരു കാരണവശാലും ശിക്ഷ ഇളവ് നൽകില്ലെന്ന് ഞങ്ങൾ ഉറപ്പ് മേടിച്ചിരിക്കുകയാണ്’; വി ഡി സതീശൻ കൂട്ടിച്ചേർത്തു

അതേസമയം, ‘കാഫിർ’ പ്രയോഗത്തിൽ നിയമസഭാ ഇന്ന് പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ചോദ്യങ്ങളിൽ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച മുൻ എംഎൽഎ കെ കെ ലതികയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്. ഇത് ഭരണപ്രതിപക്ഷ അം​ഗങ്ങൾ തമ്മിലുള്ള വാക്പോരിന് ഇടയാക്കി. കാഫിർ പോസ്റ്റർ വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, പ്രതികൾ ആരെല്ലാം എന്നതാണ് പ്രതിപക്ഷമുയർത്തിയ പ്രധാന ചോദ്യം. എന്നാൽ മന്ത്രി നൽകിയ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിലാണ് എം ബി രാജേഷ് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ഭരണപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

എന്തുകൊണ്ട് കെ കെ ലതികയ്ക്കെതിരെ കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. എന്നാൽ മന്ത്രി കെ കെ ലതികയെ ന്യായീകരിച്ച് രം​ഗത്തെത്തി. ലതികയുടെ പോസ്റ്റ് വർഗീയതക്കെതിരെന്ന് അദ്ദേഹം പറഞ്ഞു. അനുചിതമെന്ന് കണ്ടാൽ പോസ്റ്റ് പിൻവലിക്കുന്നത് വിവേകപൂർണമായ നടപടിയാണ്. നമ്മളെല്ലാവരും അങ്ങനെയല്ലേ ചെയ്യുകയെന്നും ‌കെ കെ ലതികയെ പൂർണമായും ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News