: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

എമേര്‍ജിംഗ് ഏഷ്യാ കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍, സെമിയില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് നിഷാന്ത്

എമേര്‍ജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍. രണ്ടാം സെമിയില്‍ ബംഗ്ലാദേശ് എയെ 51 റണ്‍സിന് തകര്‍ത്ത് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യന്‍ യുവനിരയുടെ 211 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 34.2 ഓവറില്‍ 160 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 8 ഓവറില്‍ 20 റണ്‍സിന് 5 വിക്കറ്റ് വീഴ്‌ത്തിയ നിഷാന്ത് സിന്ധുവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യ സെമിയില്‍ ശ്രീലങ്ക എയെ 60 റണ്‍സിന് തോല്‍പിച്ചാണ് പാകിസ്ഥാന്‍ എ കലാശപ്പോരിന് യോഗ്യത നേടിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 23-ാം തിയതിയാണ് ഏഷ്യയുടെ യുവ ചാമ്പ്യന്‍മാരെ അറിയുക.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 49.1 ഓവറില്‍ 211 എന്ന ഭേദപ്പെട്ട സ്കോര്‍ മാത്രമാണ് നേടിയത്. 85 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദുള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിനായി മെഹദി ഹസന്‍, തന്‍സിം ഹസന്‍ സാക്കിബ്, റാക്കിബുള്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ ഇക്കുറി 24 പന്തില്‍ 21 റണ്‍സുമായി മടങ്ങി. അഭിഷേക് ശര്‍മ്മ(63 പന്തില്‍ 34), നികിന്‍ ജോസ്(29 പന്തില്‍ 17), നിഷാന്ത് സിന്ധു(16 പന്തില്‍ 5), റിയാന്‍ പരാഗ്(24 പന്തില്‍ 12), ധ്രുവ് ജൂരെല്‍(3 പന്തില്‍ 1), ഹര്‍ഷിത് റാണ(14 പന്തില്‍ 9), മാനവ് സത്താര്‍(24 പന്തില്‍ 21), രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍(12 പന്തില്‍ 15) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഓപ്പണര്‍മാരായ മുഹമ്മദ് നൈമും(40 പന്തില്‍ 38), തന്‍സിദ് ഹസനും(56 പന്തില്‍ 51) മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരേയും പിന്നാലെ മൂന്നാം നമ്പറുകാരന്‍ സാക്കിര്‍ ഹസനേയും(11 പന്തില്‍ 22) പുറത്താക്കി ഇന്ത്യ തിരിച്ചുവന്നു. പിന്നീട് ബാറ്റ് ചെയ്‌തവരില്‍ ക്യാപ്റ്റന്‍ സൈഫ് ഹസന്‍(24 പന്തില്‍ 22), മഹമുദല്‍ ഹസന്‍ ജോയി(46 പന്തില്‍ 20), മെഹദി ഹസന്‍(11 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സൗമ്യ സര്‍ക്കാര്‍ അ‌ഞ്ചിനും അക്‌ബര്‍ അലി നാലിനും റാക്കിബുള്‍ ഹസന്‍ പൂജ്യത്തിനും റിപണ്‍ മോണ്ടല്‍ അഞ്ച് റണ്‍സിനും പുറത്തായി. നിഷാന്ത് സിന്ധുവിന്‍റെ അഞ്ച് വിക്കറ്റിന് പുറമെ മാനവ് സത്താര്‍ മൂന്ന് പേരെയും ദോദിയയും അഭിഷേകും ഓരോരുത്തരേയും പുറത്താക്കി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News